
കോഴഞ്ചേരിസ്വദേശിയിൽ നിന്നും രണ്ടു കോടി മുപ്പത്തിയൊന്നു ലക്ഷം രൂപ കബളിപ്പിച്ച അമ്പലപ്പുഴ സ്വദേശി അറസ്റ്റില്‍.
ആലപ്പുഴ ബസ്സ്റ്റാന്‍ഡില്‍ വച്ച് പരിചയപെട്ട കോഴഞ്ചേരി സ്വദേശിയായ യുവാവിനെനാലുവര്‍ഷത്തിലേറെയായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസിൽജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു പറ്റിച്ച് രണ്ടുകോടി മുപ്പത്തി ഒന്നു ലക്ഷം രൂപ കൈക്കലാക്കിയ ആലപ്പുഴ ജില്ലയില്‍ കൊമ്മാടി വിജയസദനത്തിൽ വിനോദ്കുമാർ(50) ആണ് അറസ്സ്റ്റിലായത്. ആറന്മുള പോലീസ് സ്റ്റേഷനിൽ
രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചു വരുന്നത് പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി
കെ. ജി അനീഷ് ആണ്. കണ്ണൂര്‍ ജി ല്ലയില്‍ ചെരുവന്നൂരുള്ള സുഹൃത്തിന്റെ
വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി ആര്‍
ആനന്ദിന്റെ നിര്‍ദേശ പ്രകാരം ഡി. വൈ. എസ്. പി അനീഷിന്റെ മേല്‍
നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടർ ആര്‍ അരുണ്‍ കുമാര്‍ ,എ. എസ്. ഐ.
സന്തോഷ് എന്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റോബി
ഐസക് എന്നിവര്‍ ചേര്‍ന്നാണ് പിടി കൂടിയത്. ഹോട്ടലുകളില്‍ താമസിച്ച് ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പ് നടത്തിയ പണം ഉപയാഗിച്ചിരുന്നത്. കിളികൊല്ലൂര്‍
പോലീസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള തട്ടിപ്പിന് ഇയാള്‍ മുന്‍പ് അറസ്റ്റില്‍ആയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ അവിടെയും സമാന
രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി അറിവ് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി


