News

റാന്നിപുതമൺതാല്കാലികപാതയിൽ വെള്ളം കയറി; പാത താല്കാലികമായി അടച്ചു ഗതാഗതം തിരിച്ചുവിട്ടു



മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് പുതമൺ താല്കാലികപാതയിൽ വെള്ളം കയറിയത്.ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. പാതയിൽ നീരോഴുക്ക് കാരണംഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്ക്കാലം അടച്ച് വഴി തിരിച്ചു വിട്ടു അധികൃതര്‍.ആറന്മുളയിൽ നിന്നും പോലീസും പൊതു പ്രകർത്തകരും സ്ഥലം സന്ദർശിച്ച് സ്ഥിതിവിലയിരുത്തി. തിരക്കേറിയ റാന്നിബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ ഇന്നു രാവിലെ വെള്ളം ഇരച്ചുകയറിയതോടെയാണ് ഗതാഗതം മുടങ്ങി വഴി തിരിച്ചു വിട്ടത്.കോഴഞ്ചേരിക്കുള്ള വാഹനങ്ങള്‍ കീക്കൊഴൂരില്‍ നിന്നും പേരൂര്‍ച്ചാല്‍ പാലം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി.പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാല്‍ പാലം അടച്ചിരിക്കുകയാണ്.അതുവഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമെ നിലവില്‍ സഞ്ചരിക്കാനാവു.സര്‍വ്വീസ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനാണ് താത്കാലിക പാലം നിര്‍മ്മിച്ചത്.ഇത് പൂര്‍ത്തിയാകാനും ഒരു പാട് ദിവസങ്ങള്‍ എടുത്തിരുന്നു.ഇപ്പോള്‍ പെരുംതോട് നിറഞ്ഞ് പാലത്തിന് മുകളിലൂടാണ് വെള്ളം ഒഴുകുന്നത്.ഇത് ശക്തിയാകുന്നതോടെ സമീപന റോഡിനും ബലക്ഷയം ഉണ്ടാവാന്‍ സാധ്യതയുണ്ട്.അങ്ങനെ വന്നാല്‍ അപകടം ഉണ്ടാവുമെന്നു കണ്ടാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നത്.
റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്.പുതിയ പാലം നിര്‍മ്മിക്കാനെടുക്കുന്ന കാലതാമസം ജനങ്ങള്‍ക്ക് വരുത്തുന്ന ദുരിതം ചെറുതല്ല.ജനപ്രതിനിധികളുടെ ശക്തമായ ഇടപടലാണ് ഇപ്പോള്‍ ആവശ്യം.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page