News

കാണാതായ സ്ത്രീയെ പണം തട്ടിയെടുത്ത കേസിലെ പ്രതിയോടൊപ്പം ഹൈദരാബാദിൽ നിന്നും പോലീസ് കണ്ടെത്തി

2023 ൽ വീട്ടിൽ നിന്നും പോയ ശേഷം കാണാതായ സ്തീയെ വർഷങ്ങളായുളള അന്വേഷണത്തിനൊടുവിൽ മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് ബി.എസ്. ന്റെ നേതൃത്വത്തിലുളള സംഘം ഹൈദരാബാദിൽ നിന്നും കണ്ടെത്തി. വെട്ടൂർ സ്വദേശിനിയായ പുത്തൻവീട്ടിൽ സരസ്വതിഅമ്മാൾ (52) എന്ന സ്തീയെയാണ് 2023 ൽ കാണാതായത്. വെട്ടൂരുളള ആയൂർവേദ ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞ് പോയിട്ട് തിരികെ എത്താഞ്ഞതിനെ തുടർന്ന് ടി സ്ത്രീയുടെ ഭർത്താവായ ഗോപാലകൃഷ്ണന്റെ മൊഴി പ്രകാരം മലയാലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിരൺ വി.എസ് 2023 ൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിൽ കാണാതായ സ്ത്രീ ഹൈദരാബാദിൽ ഉളളതായി വിവരം ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് ന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പത്തനംതിട്ട ഡി.വൈ.എസ്.പി. ന്യുമാന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം ഹൈദരാബാദിലെത്തുകയായിരുന്നു. കോന്നി പ്രമാടം സ്വദേശിയായ അബിത് ഭവനിൽ അജയകുമാർ (54) നോടാപ്പം സരസ്വതിഅമ്മാൾ ഹൈദരാബാദിൽ താമസിച്ച് വരികയായിരുന്നു. പത്തനംതിട്ടയിൽ പ്രവർത്തിച്ചിരുന്ന ഗ്രീൻ ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമയായ അജയകുമാർ കുവൈറ്റിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും മലേഷ്യയിൽ ജോലിക്ക് വർക്ക്‌ പെർമിറ്റ്‌ ശരിയാക്കി കൊടുക്കാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചു നൂറനാട് സ്വദേശിയിൽ നിന്നും 1,30,000 രൂപയും റാന്നി ഇടക്കുളം സ്വദേശിയിൽ നിന്നും സിംഗപ്പൂരിൽ ഡ്രൈവർ ജോലി തരപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു 1,10,000 രൂപയും ചതിച്ച് കൈവശപ്പെടുത്തിയ സംഭവത്തിന് 2023 ൽ പത്തനംതിട്ട പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു..മലയാലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ കാണാതായ സ്ത്രീയെ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി. പത്തനംതിട്ട പോലീസിന് കൈമാറിയ പ്രതി അജയകുമാറിനെ കോടതിയിൽ ഹാജരാക്കി..അന്വേഷണസംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, അരുൺ,സജിന എന്നിവരും പങ്കാളികളായി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page